കരുണാകരന്റെ കാലത്ത് നടന്നിരുന്ന ‘നക്കലുകൾ’ കണ്ടും അനുഭവിച്ചും വളർന്ന പുത്രനല്ലേ?; കെ മുരളീധരനെതിരെ എം എം മണി

കെ മുരളീധരൻ എംഎൽഎക്കെതിരെ വിമർശനവുമായി മന്ത്രി എം എം മണി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കുന്ന ജോലിയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതെന്ന മുരളീധരന്റെ പരാമർശത്തെ വിമർശിച്ചാണ് എം എം മണി രംഗത്തെത്തിയത്.
പിതാവായ കെ കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന ‘നക്കലുകൾ’ കണ്ടും, അനുഭവിച്ചും വളർന്ന പുത്രനാണല്ലോ കെ മുരളീധരനെന്ന് എം എം മണി ഫേസ്ബുക്കിൽ കുറിച്ചു. അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സർക്കാരിനു കീഴിൽ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാം. സ്വയം അനുഭവിച്ചിരുന്നതും കണ്ടുവളർന്നതുമായ ‘നക്കൽ സ്മരണകൾ’ അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂവെന്നും എം എം മണി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഡി.ജി.പി. യെക്കുറിച്ചുള്ള കെ. മുരളീധരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു.
പിതാവായ ശ്രീ. കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന ‘നക്കലുകൾ’ കണ്ടും, അനുഭവിച്ചും വളർന്ന പുത്രനാണല്ലോ കെ. മുരളീധരൻ. അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സർക്കാരിനു കീഴിൽ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാം. സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളർന്നതുമായ ‘നക്കൽ സ്മരണകൾ’ അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here