Advertisement

അയോധ്യ ഭൂമി തർക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

May 10, 2019
1 minute Read
migrant workers supreme court

അയോധ്യ ഭൂമി തർക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ച എഫ്.എം ഖലീഫുള്ള സമിതി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിലാണ് മധ്യസ്ഥ സമിതിയെ നിയോഗിക്കാൻ കോടതി തീരുമാനിച്ചത്.

സുപ്രീംകോടതിയിലെ മുൻ ന്യായാധിപൻ എഫ്.എം. ഖഫീലുള്ള മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു, യോഗാചാര്യൻ ശ്രീ ശ്രീ രവിശങ്കർ എന്നിവടങ്ങിയ സമിതിയെ മാർച്ച് എട്ടിനാണ് മധ്യസ്ഥ ചർച്ചകൾക്കായി സുപ്രീം കോടതി നിയോഗിച്ചത്. സമിതി റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണ് കേസ് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചത്. സമതിയുടെ സിറ്റിംഗുകളിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നതിനാൽ റിപ്പോർട്ടിലെ പരാമർശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല.

Read Also : ‘രാജ്യത്തെ സമാധാനത്തിൽ കഴിയാൻ അനുവദിക്കില്ലേ ?’ ; അയോധ്യ ഹർജിയിൽ സുപ്രീംകോടതി, ഹർജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവർ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ നിർമ്മോഹി അഘാര, സുന്നി വഖഫ് ബോർഡ്, രാമ ജന്മ ഭൂമി ന്യാസ് എന്നിവർക്ക് തുല്യമായി വീതിക്കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിയാണ് കോടതി പുനപ്പരിശോധിക്കുന്നതിൻറെ ഭാഗമായാണ് കോടതി സമതിയെ നിയോഗിച്ചത്. അയോധ്യയിൽ തർക്ക ഭൂമിക്ക് പുറമെയുള്ള 67 ഏക്കറോളം വരുന്ന മിച്ച ഭൂമി രാമജന്മ ഭൂ മി ന്യാസിന് വിട്ട് കൊടുക്കാൻ അനുമതി തേടി കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന ഹർജിയും ബെഞ്ചിൻറെ പരിഗണനയിലുണ്ട്. റിപ്പോർട്ട് പരിഗണിക്കുന്ന സുപ്രീം കോടതി വേഗത്തിൽ വിധി പറയുമോയെന്ന് വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top