രാജ്യ സുരക്ഷ ശക്തമാക്കുന്നു; അമേരിക്കയില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കയില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തെ വിവരസാങ്കേതിക വിദ്യ വിദേശരാജ്യങ്ങളില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്ന് ആരോപിച്ചാണ് ട്രപിന്റെ പുതിയ തീരുമാനം.
രാജ്യത്തെ ടെലികോം-കമ്മ്യൂണിക്കേഷന്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിദേശരാജ്യങ്ങളുടെ നീക്കത്തെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഈ പുതിയ തീരുമാനം. പുറത്ത് വന്ന രേഖകളില്‍ ഏതൊക്കെ രാജ്യമെന്ന് കൃത്യമായി സൂചിപ്പിക്കുന്നില്ലെങ്കിലും ട്രംപിന്റെ ലക്ഷ്യം ചൈനീസ് കമ്പിനിയായ ഹുവയ് ആണെന്നാണ് സൂചന. അമേരിക്കയ്‌ക്കെതിരെയുള്ള ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ പ്രധാന ആയുധം ഹുവായിയാണെന്നാണ് അമേരിക്കയുടെ ആരോപണം.
നാറ്റോയുടേയും യുഎസ്-സഖ്യകക്ഷി ഇന്റലിജന്‍സ് സംവിധാനത്തേയും ആക്രമിക്കാന്‍ ചൈന ഹുവായിയെ ഉപയോഗിക്കുമെന്ന് ട്രംപ് ആരോപിക്കുന്നു. അമേരിക്ക തങ്ങളുടെ എന്‍ന്റിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കമ്പനിയായിരുന്നു ഹുവായ്. ഹുവായിയെ ബഹിഷ്‌കരിക്കാന്‍ സൗഹൃദ രാജ്യങ്ങളോടും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഫോണ്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ ഉപയോഗിക്കുന്ന നെറ്റ് വര്‍ക്ക് ഗിയറിന്റെ ഏറ്റവും വലിയ സപ്ലയറായ ഹുവായ് അമേരിക്കയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ചൈനയുമായുള്ള യുഎസിന്റെ വ്യാപാര യുദ്ധം മൂര്‍ച്ഛിച്ചിരിക്കെയാണ് അമേരിക്കയുടെ പുതിയ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here