തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണ കടത്ത്; ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണം കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്വർണ്ണം വാങ്ങുന്ന ജൂവ്വലറി ഉടമ ഹക്കീമിന്റെ സഹായി റാഹിദാണ് അറസ്റ്റിലായത്. ഇയാൾ ഹക്കീമിന്റെ ജൂവലറിയിലെ അക്കൗണ്ടന്റാണ്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണനെ, ഡിആർഐ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്യൂട്ടിയിൽ ഉള്ളപ്പോഴാണ് സ്വർണം കടത്തിയതെന്നാണ് കണ്ടെത്തൽ. സ്വർണ്ണം കടത്താൻ സഹായിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 8 കോടി രൂപ വിലവരുന്ന 25 കിലോ സ്വർണ്ണം ഡിആർ ഐ പിടിച്ചെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ സുനിലിനെ സ്വർണ്ണം കടത്താനായി നിയോഗിച്ചത് അഭിഭാഷകനായ ബിജുവെന്നാണ് ഡിആർഐ നൽകുന്ന സൂചന.
തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് 8 കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ഒമാനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലെത്തിയ ഇലയാളെ സംശയം തോന്നിയതിനെ തുടർന്ന് ഡിആർഐ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here