തിരുവനന്തപുരം സ്വർണ്ണക്കടത്ത്; സിബിഐ കേസെടുത്തു; എഫ്‌ഐആറിൽ 11 പ്രതികൾ

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പതിനൊന്ന് പ്രതികളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്കടക്കം പങ്കുള്ള സാഹചര്യത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിർണ്ണായക തെളിവുകൾ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെതിരെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരൻ പ്രകാശ് തമ്പി സ്വർണ്ണം കടത്തുന്ന ദൃശ്യങ്ങളും സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസിലെ എയർ ഇന്റലിജൻസ് സൂപ്രണ്ട് വി.രാധാകൃഷ്ണൻ അറസ്റ്റിലായതോടെയാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുന്നത്. കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുള്ളതായാണ് സൂചന. സാമ്പത്തിക കേസുകൾ അന്വേഷിക്കുന്ന സി.ബി.ഐ കൊച്ചി യൂണിറ്റാകും കേസന്വേഷിക്കുക. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് അടക്കം 11 പേർക്കെതിരെയാണ് സി.ബി.ഐ എഫ്.ഐ.ആർ.സി.സി.റ്റി.വി ദൃശ്യങ്ങളടക്കം നിർണായക തെളിവുകൾ സി.ബി.ഐ ക്കു ലഭിച്ചു. വിമാനത്താവളത്തിലെ ഒന്നര മാസത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ സി.ബി.ഐ പരിശോധിച്ചു. കേസിൽ ഡിആർഐ അറസ്റ്റ് ചെയ്‌ത സെറീനയും, പ്രകാശ് തമ്പിയും സ്വർണ്ണം കടത്തുന്ന ദൃശ്യങ്ങളും സി.ബി.ഐ ക്കു ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് നടന്ന സമയത്തെല്ലാം കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണൻ ഹാൻഡ് എക്‌സ്‌റേ മെഷീനടുത്തുണ്ടായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
രാധാകൃഷ്ണന്റെ സാമ്പത്തിക പശ്ചാത്തലവും മറ്റ് വിവരങ്ങളും സി.ബി.ഐ. ശേഖരിക്കും. സൂപ്രണ്ടിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡി.ആർ.ഐ അധികൃതർ സി.ബി.ഐ ക്കു കൈമാറി. ഇതിനുപുറമേ രാധാകൃഷ്ണനൊപ്പം സ്വർണക്കടത്തു സമയത്ത് ജോലിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെയും സി.ബി.ഐ. ചോദ്യം ചെയ്യും. അടുത്ത ദിവസം തന്നെ വിമാനത്താവളത്തിൽ സി.ബി.ഐ. സംഘം വിശദ
പരിശോധനയ്ക്കെത്തും. വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഹാളിലെ പ്രവർത്തനങ്ങൾ, കസ്റ്റംസ് രജിസ്റ്റർ, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കസ്റ്റംസ് പിടികൂടിയ സ്വർണക്കടത്ത് കേസുകൾ എന്നിവയും അന്വേഷണ സംഘം പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here