Advertisement

തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിൽ; പൂഴ്ത്തി വച്ച റിപ്പോർട്ട് പുറത്ത്

May 31, 2019
0 minutes Read

തൊഴിലില്ലായ്മയെപ്പറ്റിയുള്ള പൂഴ്ത്തി വെച്ച റിപ്പോർട്ട് പുറത്ത്. ഒന്നാം മോദി സർക്കാരിൻ്റെ അവസാന കാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരുന്നതെന്ന റിപ്പോര്‍ട്ടിനാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഈ റിപ്പോർട്ട് പുറത്തു വന്നപ്പോൾ സര്‍ക്കാരും നീതി ആയോഗും ഇത് നിഷേധിച്ചിരുന്നു.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് തൊട്ടുപിന്നാലെയാണ് തൊഴില്‍മന്ത്രാലയം പൂഴ്ത്തിവെച്ച കണക്കുകള്‍ പുറത്തുവിട്ടത്. ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്‍റെ 2017– 18 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 5.3 ശതമാനവും നഗരങ്ങളിലെ തൊഴിലില്ലായ്മ 7.8 ശതമാനവുമാണ്.

ദേശീയ സ്റ്റാറ്റസ്റ്റിക്കൽ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗികമായി പുറത്തു വിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top