കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിതള്ളും : മന്ത്രി വിഎസ് സുനിൽ കുമാർ

കര്‍ഷക ആത്മഹത്യകളുടേയും, ബാങ്ക് ജപ്തികളുടേയും പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍.കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.നിലവില്‍ സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളാണ് എഴുതിതള്ളുന്നതെന്നും,വാണിജ്യബാങ്കുകളിലെ വായ്പകളിലും ഇതേനടപടി സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു
പ്രളയത്തിന്‍റെയും,കര്‍ഷക ആത്മഹത്യകളുടേയും പശ്ചാത്തലത്തില്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ആശ്വാസനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചത്.സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത രണ്ട് ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിതള്ളും,നേരത്തെ 50000 മുതല് ഒരു ലക്ഷ രൂപ വരെയുള്ല വായ്പകളായിരിന്നു എഴുതി തള്ളിയിരിന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളിൽ 2014 ഡിസംബർ 31 വരെയുള്ള വായ്പകളാണ് ഇളവിന് പരിഗണിക്കുക . സഹകരണ ബാങ്കുകൾ വഴിയുള്ള വായ്പകൾക്കാണ് നിലവിൽ ഇളവെങ്കിലും വാണിജ്യ ബാങ്കുകളുമായും ചർച്ച നടത്തി വരികയാണെന്നും മന്ത്രി വി എസ് സുനിൽകുമാർ
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 1000 സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.400ഡോക്ടര്‍മാര്‍,400 നഴ്സുമാര്‍,200 ലാബ്ടെക്നീഷ്യന്‍ എന്നിവരെ ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നിയമിക്കാനാണ് തീരുമാനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here