‘പാലാരിവട്ടം പാലം മുഴുവൻ പൊളിച്ചു പണിയേണ്ടതില്ല’: ഇ ശ്രീധരൻ

പാലാരിവട്ടം പാലം മുഴുവൻ പൊളിച്ചു പണിയേണ്ടതില്ലെന്ന് ഇ ശ്രീധരൻ. തകരാർ ഉള്ള ഭാഗം മാത്രം പൊളിച്ചു പണിതാൽ മതി. നിലവിലുള്ള പാലത്തിന്റെ മൂന്നിലൊന്നു ഭാഗം പൊളിച്ചു പണിയേണ്ടതായിട്ടുണ്ട്. കൂടുതൽ തകരാറുള്ള സ്പാനുകൾ നീക്കേണ്ടി വരും. പാലത്തിന്റെ അടിത്തറയും തൂണും ബലമുള്ളതാണെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
Read more: പാലാരിവട്ടം മേൽപ്പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന
അതിനിടെ പാലാരിവട്ടം മേൽപ്പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന നടത്തി. തൃശ്ശൂർ എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫസർമാരുടെ സഹകരണത്തോടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു തെളിവെടുപ്പ്. പില്ലറുകളിലെ വിള്ളൽ, പ്രൊഫൈൽ കറക്ഷനിലെ വീഴ്ച, നിർമാണ സാമഗ്രികളുടെ ഉപയോഗം എന്നിവ സംബന്ധിച്ചാണ് പരിശോധന നടന്നത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. തെളിവെടുപ്പ് പൂർണമായും പൂർത്തിയാകുന്നതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ ചോദ്യം ചെയ്യൽ നടക്കും. കിറ്റ്‌കോ, ആർബിഡിസികെ ഉദ്യോഗസ്ഥർ, കരാറുകാരൻ, ഡിസൈനർ തുടങ്ങി 17 പേർ വിജിലൻസിന്റെ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here