അർജുന്റെ കൊലപാതകം; ‘പൊലീസിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു; കേസ് മറ്റേതെങ്കിലും ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം’: അർജുന്റെ മാതാവ്
കുമ്പളം സ്വദേശി അർജുന്റെ കൊലപാതകം പോലീസിനെതിരെ ഗുരുതര ആരോപണമായി അർജുന്റെ മാതാപിതാക്കൾ. പനങ്ങാട് പോലീസിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടന്നും, കേസ് മറ്റേതെങ്കിലും ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അർജുന്റെ മാതാവ് സിന്ധു.പരാതി കിട്ടിയിട്ടും അനാസ്ഥ കാട്ടിയ പോലീസ് ഉദ്യോഗസ്ഥരേയും കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പനങ്ങാട്ട് പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി.
കൊച്ചി പനങ്ങാട് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് കൊലപ്പെട്ട അർജുന്റെ മാതാപിതാക്കൾ ഇന്നും രംഗത്ത് വന്നിരിക്കുന്നത്. പനങ്ങാട് പോലീസിലുള്ള വിശ്വാസം തങ്ങൾക്ക് നഷ്ട്ടപ്പെട്ടെന്നും, കേസന്വേഷണം മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കണമെന്നും അർജ്ജുന്റെ അമ്മ സിന്ധു പറഞ്ഞു.പ്രതികൾക്ക് അനുകൂലമായ നിലപാടാണ് പോലീസ് ആദ്യം മുതൽ സ്വീകരിക്കുന്നതെന്നും സിന്ധു ആരോപിച്ചു.
അർജുനെ കാണാതായ ദിവസം തന്നെ പരാതി ലഭിച്ചിട്ടും പോലീസ് അനാസ്ഥ കാട്ടിയെന്നും ,ഈ ഉദ്യോഗസ്ഥർക്കെതിരെ കൂടി കൊലപാതക കേസിൽ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി പനങ്ങാട് പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് മുതിർന്ന നേതാവ് കെ ബാബു പറഞ്ഞു.
അതേസമയം കേസന്വേഷണത്തിൽ പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് കൊച്ചി സിറ്റിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here