പാലായില്‍ ക്യാന്‍സര്‍ രോഗിയായ യുവാവിന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് പരാതി
പാലായില്‍ ക്യാന്‍സര്‍ രോഗിയായ യുവാവിന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് പരാതി. മദ്യപിച്ച് വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷനില്‍ എത്തിച്ച അഖില്‍ ബോസാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഖിലിന്റെ മൊഴി രേഖപ്പെടുത്തി.
മദ്യപിച്ച് വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച്ചയാണ് പാലാ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്യാന്‍സര്‍ രോഗിയാണെന്നും മദ്യപിച്ചില്ലെന്നും വ്യക്തമാക്കിയിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം. മെഡിക്കല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് നടത്താതെ സ്റ്റേഷനില്‍ എത്തിച്ചു. പേപ്പറില്‍ ഒപ്പിട്ട് നല്‍കാന്‍ വിസമ്മതിച്ചതോടെ എഎസ്‌ഐയുടെ നേതൃത്വത്തില്‍ അഖിലിനെ മര്‍ദ്ദിച്ചെന്ന് സഹോദരന്‍ അനൂപ് ആരോപിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ അഖിലില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൊഴിയെടുത്തു. ഖിലിന് കാര്യമായ പരിക്കുകള്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. സംഭവത്തില്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാകും ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here