Advertisement

തന്റെ ഔദ്യോഗിക പേജെന്ന വ്യാജേന ഫേക്ക് പേജിലൂടെ ഭിന്നത പ്രചരിപ്പിക്കുന്നു; മുന്നറിയിപ്പുമായി നടി പാർവതി

August 11, 2019
Google News 18 minutes Read
parvathy

തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജെന്ന വ്യാജേന ഫേക്ക് പേജിലൂടെ ഭിന്നത പ്രചരിപ്പിക്കുവെന്ന മുന്നറിയിപ്പുമായി നടി പാർവതി. പാർവതി ടികെ എന്ന ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പും പേജിലേക്ക് അയച്ച മെസേജും അടക്കമാണ് തൻ്റെ ഔദ്യോഗിക പേജിലൂടെ ഫേക്ക് പേജിനെപ്പറ്റി പാർവതി പോസ്റ്റ് ഇട്ടിരിക്കുന്നത്. വാർത്ത അറിഞ്ഞയുടൻ പേജുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും പേജ് തൻ്റേതല്ലെന്നും പാർവതി അറിയിച്ചു.

കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ മലപ്പുറവും കോഴിക്കോടും വയനാടും തെക്കൻ കേരളത്തെ കാര്യമായി സഹായിച്ചെന്നും ഇപ്പോൾ തിരികെ ഒന്നും ചെയ്യുന്നില്ലെന്നുമാണ് ഫേക്ക് പേജിൽ കുറിച്ചിരുന്നത്. ഈ കുറിപ്പിനെതിരെയാണ് പാർവതി രംഗത്തു വന്നത്.

പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

FAKE PAGE ALERT!

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഈ അവസരത്തിൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി. ഒരുമിച്ച് !

It has come to my notice that a profile claiming to be me has been sharing updates and information which is creating a lot of negativity, friction and differences among our people at this time of distress. Please be informed that this is a fake profile and it’s unfortunate to watch such things being done in the name of regionalism and divides of all kinds when everyone is trying to stand together to survive this crisis our state is in. Let’s not spend our energies and time in negativity and hatred but channelize it for the greater good. Let’s please not share or spread any wrong or misleading information to our contacts.

We had also tried reaching to the profile requesting them to cooperate and there has been no response. Hence, we felt it would be ideal to clarify this as it was leading to a lot of confusion and chaos. Thank you for your understanding! Let’s overcome this crisis this time again just like how we did last time… together !

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here