ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി; അധ്യാപകനെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അധ്യാപകനായ സന്തോഷിനെതിരെ ശ്രീകാര്യം പൊലീസ് കേസ് എടുത്തു. പരാതി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
പത്ത് വയസ്സുകാരനായ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സ്‌കൂളിലെ ഗണിതാധ്യാപകന്‍ സന്തോഷ് ഓട്ടിസം ബാധിതനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഓട്ടിസം സെന്ററിലെ തെറാപ്പിസ്റ്റുകള്‍ നടത്തിയ പരിശോധനയിലും പീഡനം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ശ്രീകാര്യം പൊലീസ് അധ്യാപകനെതിരെ കേസെടുത്തു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പോലീസ് ഭാഷ്യം. പരാതി പിന്‍വലിക്കാന്‍ പലരില്‍ നിന്നും ഭിഷണിയുണ്ടെന്നും കൂട്ടിയുടെ അമ്മ. മൊഴിയിലെ വ്യക്തതയ്ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുടെയും തെറാപ്പിസ്റ്റിന്റെയും സാന്നിധ്യത്തില്‍ വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here