Advertisement

ശസ്ത്രക്രിയയെ തുടർന്ന് ശരീരം തളർന്നു; ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി ഹരികൃഷ്ണൻ

August 23, 2019
1 minute Read

രോഗത്തോട് മല്ലടിച്ച് ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടുകയാണ് കോട്ടയം പൈക മല്ലിശ്ശേരിയിലെ ഇരുപത്തിനാലുകാരനായ യുവാവ്. ദരിദ്രരായ തങ്കച്ചൻ-ഇന്ദിര ദമ്പതികളുടെ ഏകമകനായ ഹരികൃഷ്ണനാണ് വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്നത്. പിച്ച വെച്ചു തുടങ്ങിയ പ്രായത്തിൽ അപസ്മാരത്തിന്റെ രൂപത്തിലാണ് വിധിയുടെ ക്രൂരത ഹരികൃഷ്ണനെ തേടിയെത്തിയത്.

റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന തങ്കച്ചൻ ജോലി ഉപേക്ഷിച്ച് ഹരികൃഷ്ണനുമായി ആശുപത്രികൾ തോറും കയറിയിറങ്ങാൻ തുടങ്ങിയിട്ട് ഇരുപത്തിമൂന്ന് വർഷമായി. രോഗം കൂടിയും കുറഞ്ഞും നിന്നിരുന്ന ആദ്യ കാലങ്ങളിൽ ആവും വിധം മകനെ സ്‌കൂളിൽ അയക്കാൻ ഈ മാതാപിതാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ തലച്ചോറിന് അണുബാധയേറ്റതോടെ ഓർമ്മക്കുറവ് മൂലം ഏഴാം ക്ലാസ്സിൽ പഠനം അവസാനിച്ചു.

 

2006 ൽ നടന്ന ശസ്ത്രക്രിയയോടെ ശരീരം പൂർണമായി തളർന്ന അവസ്ഥയിലായി. കഴിഞ്ഞ പതിമൂന്ന് വർഷമായി എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഹരികൃഷ്ണൻ. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും പരസഹായമില്ലാതെ പറ്റില്ല.ആകെയുണ്ടായിരുന്ന വീട് പോലും  ചികിത്സയ്ക്കായി വിറ്റു കഴിഞ്ഞു. നിലവിൽ ഒരു ദിവസത്തെ മരുന്നിന് മാത്രം 400 രൂപയിൽ അധികമാകും. സർക്കാർ സഹായത്തിനായി പല കുറി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒന്നരമാസം മുമ്പ് മാത്രമാണ് ഹരികൃഷ്ണൻ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയത് . രോഗശയ്യയിൽ നിന്നും രക്ഷ നേടാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.


ഹരികൃഷ്ണന്റെ അക്കൗണ്ട്  വിവരങ്ങൾ

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top