Advertisement

ഉണ്ണി മുകുന്ദന്റെ ഡിസിഷന്‍ മേക്കറായിട്ടില്ല,താരത്തിന്റെ അനുവാദമില്ലാതെ ആരോടും വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ല: വിപിന്‍ കുമാര്‍

1 day ago
2 minutes Read
ex manager vipin kumar against unni mukundan

തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി താരത്തിന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. താന്‍ പരാതിയിലുന്നയിച്ച കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചതായി വിപിന്‍ കുമാര്‍ പറഞ്ഞു. അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും വിപിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്ത് വരുന്നുണ്ടെന്നും വ്യാജ പരാതി നല്‍കിയിട്ട് തനിക്കൊന്നും നേടാനില്ലല്ലോ എന്നും തിങ്കളാഴ്ച ഫെഫ്കയ്ക്ക് മുന്നില്‍ താന്‍ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (ex manager vipin kumar against unni mukundan)

പരാതിയ്ക്ക് പിന്നാലെ ഉണ്ണി മുകുന്ദന്‍ നല്‍കിയ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് വിപിന്‍ കുമാര്‍ വിമര്‍ശിച്ചു. കേസ് വന്നതിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഉണ്ണി മുകുന്ദന്‍ തള്ളിപ്പറഞ്ഞത്. പുതിയ പ്രോജക്ടുകള്‍ കോഡിനേറ്റ് ചെയ്യാന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. താന്‍ ഉണ്ണി മുകുന്ദന്റെ ഡിസിഷന്‍ മേയ്ക്കറായിട്ടില്ല. ഉണ്ണി മുകുന്ദന്റെ അനുവാദമില്ലാതെ താന്‍ ആരോടും വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്നും വിപിന്‍ കുമാര്‍ പറഞ്ഞു.

Read Also: രാജ്യ രഹസ്യങ്ങള്‍ കൈമാറാന്‍ പ്രതിമാസം വാങ്ങിയത് 3500 രൂപ; ചാരവൃത്തിക്ക് അറസ്റ്റിലായ സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറി

നടന് ഡേറ്റ് ഇല്ലെന്ന് താന്‍ പറയേണ്ട കാര്യമെന്താണെന്ന് വിപിന്‍ ചോദിച്ചു. ‘മാര്‍ക്കോ’യക്ക് ശേഷം പല പ്രൊജക്ടുകളും ഉണ്ണിമുകുന്ദന് നഷ്ടപ്പെട്ടു. ഇതിന്റെ മാനസിക നിരാശയിലായിരുന്നു ഉണ്ണി മുകുന്ദനെന്നും വിപിന്‍ പറഞ്ഞു. ഉണ്ണിയ്‌ക്കെതിരെ പരാതി നല്‍കിയ ശേഷം തനിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിപിന്‍ പറഞ്ഞു.

Story Highlights : ex manager vipin kumar against unni mukundan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top