പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന റഷ്യന്‍ സന്ദര്‍ശനം തുടരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന റഷ്യൻ സന്ദർശനം തുടരുന്നു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായും മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദുമായും മോദി കൂടിക്കാഴ്ച നടത്തി. നിലവിൽ മലേഷ്യയിൽ തുടരുന്ന സാക്കിർ നായിക്കിനെ ഇന്ത്യക്ക് വിട്ടുതരണമെന്ന് മലേഷ്യൻ പ്രധാനമന്ത്രിയോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു.
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുതകുന്ന പദ്ധതികൾ ചർച്ചയായി. സാമ്പത്തിക, പ്രതിരോധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്താനും ഇരുനേതാക്കളും തമ്മിൽ ധാരണായായി. ജി 7 ഉച്ചകോടിക്കിടെയും ജി 20 ഉച്ചകോടിക്കിടെയും നരേന്ദ്രമോദിയും ആബേയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. നിലവിൽ മലേഷ്യയിൽ തുടരുന്ന സാക്കിർ നായിക്കിനെ ഇന്ത്യക്ക് വിട്ടുതരണമെന്ന് മലേഷ്യൻ പ്രധാനമന്ത്രിയോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ വിഷയത്തിൽ ചർച്ച തുടരാൻ ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. മംഗോളിയൻ പ്രസിഡൻ ഖൾട്ട്മാഗിൻ ബട്ടുൾഗയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇന്നലെ റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമർ പുടിനുമായി നരേന്ദ്ര മോദി ചർച്ച നടത്തിയിരുന്നു. പ്രതിരോധം, കപ്പൽ ഗതാഗതം, ഊർജം, വ്യാപാരം എന്നീ മേഖലകളിലായി പതിനഞ്ച് ധാരണാപത്രങ്ങളിൽ ഇരുനേതാക്കളും ഇന്നലെ ഒപ്പുവെച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here