സിഖ് വിരുദ്ധ കലാപം; പ്രതി സജ്ജൻ കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി
1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയും കോൺഗ്രസ് നേതാവുമായ സജ്ജൻ കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെയാണ് വിഷയം ചീഫ് ജസ്റ്റിസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജാമ്യാപേക്ഷ പരിഗണിക്കാമെങ്കിലും അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി. 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സിഖ് മത വിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. തെക്കൻ ഡൽഹിയിലെ കലാപത്തിനിടെ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് സജ്ജൻകുമാറിനെ ഡൽഹി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സിഖ് മത വിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. തെക്കൻ ഡൽഹിയിലെ കലാപത്തിനിടെ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് സജ്ജൻകുമാറിനെ ഡൽഹി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
കീഴടങ്ങാൻ ഒരു മാസം കൂടി സമയം ചോദിച്ചിരുന്നുവെങ്കിലും ഒരുവിധത്തിലുള്ള ദയയും പ്രതി അർഹിക്കുന്നില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.കേസിലെ അപ്പീൽ സുപ്രീം കോടതി പരിഗണിക്കാൻ വൈകുമെന്നുറപ്പായതോടെ കീഴടങ്ങാനാണ് സജ്ജൻ കുമാറിന് നിയമോപദേശം ലഭിച്ചിരുന്നു. ഡിസംബർ പതിനേഴിനാണ് മുൻ കോൺഗ്രസ്സ് എം പി കൂടിയായ സജ്ജൻ കുമാറിനെ ഡൽഹി ഹൈക്കോടതി ജീവ പര്യന്തം തടവിനു ശിക്ഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here