മുക്കത്ത് വെട്ടിമാറ്റിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം; തലയോട്ടി ഉപയോഗിച്ച് രേഖാ ചിത്രം തയ്യാറാക്കി
കോഴിക്കോട് മുക്കത്ത് വെട്ടിമാറ്റിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ച് രേഖാ ചിത്രം തയ്യാറാക്കി. കൈയും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹത്തിന്റെ 4 ഭാഗങ്ങൾ പലഭാഗത്ത് നിന്നായിരുന്നു കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിൽ 4 ശരീരഭാഗങ്ങളും ഒരാളുടേത് എന്ന് തിരിച്ചറിഞ്ഞിരുന്നു. 2017 ജൂലൈ 6 നായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം റോഡരികിൽ ഉപേക്ഷിച്ച ചാക്കുകെട്ടിൽ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ഭാഗം കണ്ടെത്തുകയുമായിരുന്നു. പിന്നീട് ചാലിയം കടപ്പുറത്ത് നിന്ന് ഒരു കൈയുടെ ഭാഗം കിട്ടുന്നത്. അത് ഡിഎൻഎ ടെസ്റ്റിലൂടെ രണ്ടും ഒരു ശരീരഭാഗം തന്നെയെന്ന് ഉറപ്പുവരുത്തി. രേഖാ ചിത്രം തയ്യാറാക്കിയതോടെ അന്വേഷണസംഘത്തിന് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here