Advertisement

യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് 

November 30, 2019
1 minute Read
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. 15 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിനിടെ പരുക്കേറ്റ ടി. ആർ രാകേഷ് എന്ന കെഎസ്‌യു പ്രവർത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പൊലീസിനെ ആക്രമിച്ചതിനും റോഡ് ഉപരോധിച്ചതിനും ഇന്നലെ അറുപത് പേർക്കെതിരെ കേസെടുത്തിരുന്നു. എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 30 പേർക്കെതിരെ കേസെടുത്തിരുന്നു.
ഇന്നലെ വൈകിട്ടാണ് യൂണിവേഴ്സിറ്റി കോളജിൽ കെഎസ്യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. യൂണിവേഴ്സിറ്റി കോളജിൽ കെഎസ്യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. കെ. എം അഭിജിത്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. തനിക്ക് നേരെ നടന്നത് ക്രൂരമർദനമാണെന്ന് അഭിജിത്ത് പറഞ്ഞിരുന്നു. മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധിച്ചിരുന്നു.
ബുധനാഴ്ച രാത്രി യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസ്യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷമുണ്ടായി. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ കോളജ് ക്യാമ്പസിൽ ഒരു കെഎസ്യു പ്രവർത്തകനെ മർദിച്ചതായി പരാതി ഉയർന്നു. ഇത് അന്വേഷിക്കാനായാണ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ കെഎസ്യു പ്രവർത്തകർ പ്രകടനമായി യൂണിവേഴ്‌സിറ്റി കോളജിലെത്തിയത്. ഇതിനിടെയാണ് കെഎസ്യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ പൊലീസിനും പരുക്കേറ്റിരുന്നു.
അതേസമയം, യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന ആക്രമങ്ങളിലെ പ്രതികളെ ഇതുവരേയും പൊലീസ്  പിടികൂടിയിട്ടില്ല. ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി മർദിച്ച സംഭവത്തിലെ പ്രതിയായ മഹേഷ് മൂന്നാം ദിവസവും ഒളിവിലാണ്.
Story highlights- trivandrum university college, ksu, sfi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top