ഉത്തർപ്രദേശിൽ സ്‌കൂൾ ഭക്ഷണത്തിൽ ചത്ത എലി

ഉത്തർപ്രദേശിൽ മുസാഫർനഗറിലെ സ്‌കൂളിൽ കുട്ടികളുടെ ഭക്ഷണത്തിൽ ചത്ത എലി. ഇന്ന് ഉച്ചക്കാണ് സംഭവം. കഴിച്ചവർക്ക് അസ്വാസ്ഥത അനുഭവപ്പെട്ടതോടെ ഭക്ഷണം കൊടുക്കുന്നത് നിർത്തി നടത്തിയ പരിശോധനയിൽ എലിയെ കണ്ടെത്തി.
ആറാം തരം മുതൽ എട്ടാം തരം വരെയുള്ള കുട്ടികൾക്കാണ് ഉച്ചഭക്ഷണം കൊടുക്കുന്നത്. ഹപുരിലെ ജാൻ കല്ല്യാൺ സൻസ്ത കമ്മറ്റി എന്ന എൻജിഒയാണ് സ്‌കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നത്. ഭക്ഷണം കഴിച്ചവരിൽ ഒമ്പത് കുട്ടികൾക്കും അധ്യാപികക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം കുട്ടികളും അധ്യാപികയും ആശുപത്രി വിട്ടു. പരിപ്പിൽ നിന്നാണ് എലിയെ കിട്ടിയതെന്ന് കുട്ടികളിരാൾ പറഞ്ഞുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ റാം സാഗർ ത്രിപാഠി പ്രതികരിച്ചു. എൻജിഒക്കെതിരെ നടപടിയെടുക്കും.
കഴിഞ്ഞയാഴ്ച സോനേബാന്ദ്രാ ജില്ലയിലെ സ്‌കൂളിലെ അടുക്കളയിൽ ഒരു ലിറ്റർ പാലിൽ ഒരു ബക്കറ്റ് വെള്ളം ചേർത്ത് 81 സ്‌കൂൾ കുട്ടികൾക്ക് കൊടുക്കാൻ തയാറാക്കുന്ന വീഡിയോ വൈറലായിരുന്നു.
dead rat found on lunch at uttar pradesh school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here