സിസ്റ്റർ ലൂസി കളപ്പുര താമസിക്കുന്ന മഠത്തിലേക്ക് പ്രതിഷേധ പ്രകടനം

സിസ്റ്റർ ലൂസി കളപ്പുര താമസിക്കുന്ന വയനാട് കാരയ്ക്കാമല എഫ്‌സിസി മഠത്തിലേക്ക് ഒരുകൂട്ടം ആളുകൾ പ്രതിഷേധ പ്രകടനം നടത്തി. സിസ്റ്ററുടെ പുസ്തകം വിവാദമായ സാഹചര്യത്തിൽ സഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രതിഷേധത്തിൽ 40 ഓളം പേർ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിഷേധക്കാർ തന്നെ അസഭ്യം വിളിച്ചതായി സിസ്റ്റർ ലൂസിയും വ്യക്തമാക്കി.
വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ‘കർത്താവിന്റെ നാമത്തിൽ’ എന്ന ആത്മകഥയിൽ ലൂസി കളപ്പുര ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരെ വൈദികരുടെ ഭാഗത്ത് നിന്ന് നാല് തവണ ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്ന് സിസ്റ്റർ ലൂസി പുസ്തകത്തിൽ വ്യക്തമാക്കിയിരുന്നു. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് ലൂസി
പറഞ്ഞിരുന്നു.
Read also: ‘വൈദികർ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുര
കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ചെയ്തത്. ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിർബന്ധപൂർവം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിർന്ന കന്യാസ്ത്രീകൾ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും സിസ്റ്റർ ലൂസി തുറന്നെഴുതിയിരുന്നു.
അതിനിടെ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫാണ് സിസ്റ്റർ ലൂസിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
story highlights- sister lucy kalappura, protest, karthavinte namathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here