ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് സ്പീക്കർ നാൻസി പെലോസി

അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികൾ അടുത്തഘട്ടത്തിലേക്ക്. ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് സ്പീക്കർ സാഞ്ചി പെലോസ്. പ്രസിഡന്റ് ഇംപീച്ച്‌മെന്റ് നടപടികൾക്ക് വിധേയനാകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.
ഇംപീച്ച്‌മെന്റ് നടപടികളുടെ വ്യവസ്ഥകൾ തയാറാക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധി സഭയുടെ ജുഡീഷ്യറിക്കമ്മറ്റിക്ക് സ്പീക്കർ നാൻസി പെലോസി നിർദേശം നൽകി. അമേരിക്കയിൽ ആരും നിയമത്തിന് മുകളിലല്ല എന്നും എല്ലാവരും തുല്യരാണെന്നും നാൻസി പെലോസി പറഞ്ഞു.
പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് മുൻപ് വോട്ടെടുപ്പ് നടത്താനാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം. ട്രംപ് അധികാര ദുർവിനിയോഗം നടത്തിയതെന്ന് ഇന്റലിജൻസ് കമ്മിറ്റി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2020ലെ പൊതു തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയാകാൻ സാധ്യതയുള്ള ജോബ് ഐഡിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ട്രംപ് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ജനപ്രതിനിഝിസഭ ഇംപീച്ചമെന്റ് പ്രമേയം പാസാക്കിയാൽ സെനറ്റിൽ വിചാരണയാണ് അടുത്തഘട്ടം. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള ഭൂരിപക്ഷം ട്രംപിന് ആശ്വാസമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here