‘ഛപാക്’ ട്രെയിലർ കണ്ടു, ‘ശ്വാസം മുട്ടുന്ന പോലെ’; ബ്രിട്ടണിൽ നിന്നുള്ള ആസിഡ് അറ്റാക്ക് ഇര

ദീപികയുടെ ഛപാകിന്‍റെ ട്രെയിലർ കണ്ട് ശ്വാസം മുട്ടുന്ന പോലെ തോന്നിയെന്ന് ബ്രിട്ടണിൽ നിന്നുള്ള ആസിഡ് അറ്റാക്ക് ഇര. സാമൂഹിക പ്രവർത്തകയും ആസിഡ് അറ്റാക്ക് സർവൈവറുമായ കാറ്റി പിപ്പറാണ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ട്രെയിലറിനെ പറ്റി ദീർഘമായൊരു കുറിപ്പ് തന്നെ കാറ്റി ട്വിറ്റ് ചെയ്തിട്ടുണ്ട്. ദീപികയെ പ്രകീർത്തിച്ചാണ് ട്വീറ്റ്.
Read Also: ഉയരെക്ക് പിറകെ ആസിഡ് അറ്റാക്ക് അതിജീവനത്തിന്റെ കഥ പറയാൻ ദീപികയുടെ ‘ഛപാക്’; ട്രെയിലർ പുറത്ത്
‘ട്രയിലർ ഞാൻ നാല് തവണ കണ്ടു. ഇന്ത്യയിൽ ആസിഡ് അറ്റാക്കിനെ അതിജീവിക്കാനുള്ള ബുദ്ധിമുട്ട് ട്രെയിലറിൽ തന്നെ കാണാം. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമായി നിർമിച്ച ചിത്രം നീതിക്ക് വേണ്ടി പോരാടിയ മാല്തിയുടെ കഥയാണ്. അവളുടെ മുഖമാണ് വികൃതമായത്, ആത്മാവല്ല. അത് തകർക്കാൻ കഴിയില്ല. ഇത് ദുരിതവും വിജയവുമടങ്ങുന്ന കഥയാണ്.’
2008ൽ മുൻ കാമുകനാണ് കാത്തിയുടെ മുഖത്ത് ആസിഡൊഴിച്ചത്. മുഖം വികൃതമാകുകയും ഒരു കണ്ണിന് കാഴ്ച പോകുകയും ചെയ്തു. ജീവപര്യന്തം തടവാണ് ബ്രിട്ടണിൽ ആസിഡ് ആക്രമണത്തിനുള്ള ശിക്ഷ.
‘നന്ദി കാത്തി, നിങ്ങളെക്കാണാൻ എനിക്ക് ആഗ്രഹമുണ്ട്’ എന്ന് കാത്തിയുടെ കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ട് ദീപിക പദുകോൺ പ്രതികരിച്ചു.
Thank You so much for your shout out Katie and I look forward to meeting you sometime soon…!❤️ @KatiePiper_ https://t.co/qh5cGiYTj5
— Deepika Padukone (@deepikapadukone) December 12, 2019
ആസിഡ് അറ്റാക്ക് സർവൈവറായ കങ്കണ രണൗട്ടിന്റെ സഹോദരി രംഗോലിയും ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
വിവാഹ അഭ്യർത്ഥന നിരസിച്ചതിനാൽ യുവാവിൽ നിന്ന് ആസിഡ് ആക്രമണമേറ്റ ലക്ഷ്മി അഗർവാളിന്റെ യഥാർത്ഥ ജീവിതമാണ് ചിത്രത്തിനാധാരം. സിനിമ സംവിധാനം ചെയ്യുന്നത് മേഘ്‌ന ഗുൽസാറാണ്. വിക്രം മാസിയാണ് നായകൻ. നിർമാണം ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും ലീനാ യാദവും കെഎ എന്റർടെയ്ൻമെന്റും. 2020 ജനുവരി പത്തിനാണ് സിനിമയുടെ റിലീസ്.
chappak trailer reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here