മകനെ അമേരിക്കയിലേക്ക് കൊണ്ടുപോയതിൽ കടുത്ത അമർഷം; അമ്മായിയമ്മ മരുമകളെ തലക്കടിച്ച് കൊലപ്പെടുത്തി

മകനെ അമേരിക്കയിലേക്ക് കൊണ്ടുപോയതിന്റെ പക തീർക്കാൻ അമ്മായിയമ്മ മരുമകളെ തലക്കടിച്ച് കൊലപ്പെടുത്തി. വസായ് സ്വദേശിയായ ആനന്ദിമാൻ
കുറ്റം ഏറ്റു പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. മകന്റെ ഭാര്യ സ്വാതിമാൻ(33) ഉറങ്ങിക്കിടന്നപ്പോൾ ആനന്ദിമാൻ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അമേരിക്കയിൽ നഴ്‌സ് ആയ സ്വാതിമാൻ വിവാഹ ശേഷം മകനെ അമേരിക്കയിലേക്ക് കൊണ്ടുപോയതും പേരക്കുട്ടിയുമായി സമയം ചെലവഴിക്കാവൻ അനുവദിക്കാതിരുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആറുമാസം പ്രായമുള്ള പേരക്കുട്ടി സ്വാതിമാന് സമീപം കിടന്നുറങ്ങുമ്പോഴാണ് ആനന്ദിമാൻ
മരുമകളെ കൊലപ്പെടുത്തിയത്. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ആനന്ദിയെ തലേന്നുരാത്രി അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ആത്മഹത്യാശ്രമം നടത്തിയോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.
പൊലീസ് വസായ് ഓംനഗറിലെ ഫ്‌ലാറ്റിലെത്തിയപ്പോഴാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ മരുമകളെ കണ്ടെത്തിയത്. മകനും ഭർത്താവും പ്രഭാത സവാരിക്ക് പോയ സമത്തായിരുന്നു ആനന്ദിമാൻ മരുമകളെ കൊലപ്പെടുത്തിയത്.
അഞ്ച് വർഷം മുൻപ് വിവാഹിതരായ സ്വാതിമാനും രോഹനും വിവാഹ ശേഷം അമേരിക്കയിലെ ടെക്‌സസിലേക്ക് പോകുകയായിരുന്നു. എഞ്ചിനിയറായ മകനൊപ്പം ഡിസംബർ 1നാണ് സ്വാതിമാൻ പേരക്കുട്ടിയും നാട്ടിലെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here