പൗരത്വ നിയമഭേദഗതി; സംയുക്ത സമരം അനിവാര്യമെന്ന് മന്ത്രി ഇപി ജയരാജൻ

പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത സമരം അനിവാര്യമെന്ന് മന്ത്രി ഇ പി ജയരാജൻ. ജനാധിപത്യത്തെ സംരക്ഷിക്കാൻ വരുന്നവരെ എല്ലാം സിപിഎം ഉപയോഗപ്പെടുത്തും. രാജ്യം നേരിടുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടത്. പാർലമെന്റിലെ മസിൽ പവർ ഉപയോഗിച്ച് പാസാക്കിയ കരിനിയമത്തെ പ്രതിഷേധത്തിലൂടെ നേരിടുകയാണ് രാജ്യം എന്നും ഇപി ജയരാജൻ കൊച്ചിയിൽ പറഞ്ഞു.
അതേ സമയം, പൗരത്വ നിയമഭേദഗതിയുടെ കാര്യത്തില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസിന് തന്റെ നിലപാടുകളെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അതുകൊണ്ട് അഭിപ്രായം മാറ്റാനാവില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയാല്‍, പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തോട് സഹകരിക്കുന്നതിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചിരുന്നു. എന്നാൽ, മുല്ലപ്പള്ളിയുടെ ഈ നിലപാടിന് സ്വന്തം പാളയത്തിൽ നിന്നു തന്നെ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. വിഡി സതീശൻ മുല്ലപ്പല്ലള്ളിയെ പരസ്യമായി വിമർശിച്ചിരുന്നു. എംഎൽഎ ഡൽഹിയിൽ സോണിയാ ഗാന്ധിക്കും യെച്ചൂരിക്കും ഒരുമിച്ച് ഇരിക്കാമെങ്കിൽ കേരളത്തിലെ നേതാക്കൾക്കും അങ്ങനെയാകാമെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: Citizenship Amendment Act, National Register of Citizens, EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here