പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി എംഎൽഎ

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവ്. കർണാടകയിലെ വിജയ്പുർ എംഎൽഎ ബസനഗൗഡ പാട്ടീലാണ് വിവാദ പരാമർശം നടത്തിയത്. കർണാടക പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് പ്രഖ്യാപിച്ച ധനസഹായം പിൻവലിച്ച് ആ പണം പശു സംരക്ഷകർക്ക് നൽകണമെന്നും പാട്ടീൽ പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
“മംഗലാപുരത്ത് കൊല്ലപ്പെട്ടവർ നിരപരാധികളല്ല. അവർ അക്രമാസക്തരായ ഒരു ആൾക്കൂട്ടത്തിൻ്റെ ഭാഗമായിരുന്നു. പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം മുഖ്യമന്ത്രി പിൻവലിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ദേശസ്നേഹികൾക്കും പശു സംരക്ഷകർക്കുമാണ് ആ പണം നൽകേണ്ടത്. ആൾക്കൂട്ടത്തിൻ്റെ ഭാഗമായ ഒരാൾക്കും പണം നൽകരുത്. ഈ പ്രവണത അവസാനിപ്പിക്കണം. രാജ്യത്തിനെതിരെ ഭാവിയിൽ കലാപമുണ്ടാക്കുന്നവരെയും വെടിവെച്ച് കൊല്ലണം”- ബസനഗൗഡ പാട്ടീൽ പറഞ്ഞു.
കർണാടകയിലെ പൊലീസ് വെടിവെപ്പിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ജലീൽ കുദ്രോളി, നൗഷീൻ എന്നിവർക്കാണ് ഡിസംബർ 19ന് പൊലീസ് നടത്തിയ വെടിവയ്പിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Story Highlights: Mangalore Firing, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here