മരട് ഫ്‌ളാറ്റ് പൊളിക്കൽ; മാലിന്യങ്ങൾ തള്ളുന്നത് അരൂരിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച ശേഷം വരുന്ന മാലിന്യങ്ങൾ തള്ളുന്നത് അരൂരിൽ. ചീഫ് എൻവിയോൺ മെന്റൽ ഓഫീസറാണ് ഇക്കാര്യം ട്വന്റിഫോറിനെ അറിയിച്ചത്.
മാലിന്യം തള്ളുക അരൂരിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരിക്കും. എന്നാൽ ഇതിന് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. ഇതേ കുറിച്ച് അറിവില്ലെന്ന് അരൂർ പഞ്ചായത്ത് അധികൃതർ പറയുന്നു.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുമ്പോൾ 200 മീറ്ററിൽ പൊടിപടലങ്ങൾ വ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ നിശ്ചിത പരിധിക്കപ്പുറത്തേക്ക് പൊടി വ്യാപിച്ച് മലിനീകരണ പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
Read Also : മരട് ഫ്ലാറ്റ് പൊളിക്കൽ; മലിനീകരണ നിയന്ത്രണത്തിൽ ആശങ്കയുണ്ടെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡ്
കേരളത്തിൽ ആദ്യമായാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ പൊലുഷൻ കൺട്രോൾ ബോർഡും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒരു പോലെ ആശങ്കയിലാണ്. പൊടിപടലങ്ങൾ നിയന്ത്രിക്കുക എന്നതാണ് പ്രാധാന വെല്ലുവിളി. ഫ്‌ളാറ്റിന് ചുറ്റുമുള്ള 200 മീറ്ററിൽ പൊടിപടലങ്ങൾ വ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അഞ്ച് കിലോ മീറ്ററിനപ്പുറവും പൊടി വ്യാപിച്ച് മലിനീകരണ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് ആശങ്ക.
Story Highlights- Maradu Flat, Maradu Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here