തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി
സിപിഐ അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടര്‍ന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. പതിമൂന്ന് അംഗങ്ങളില്‍ ഏഴ് പേരുടെ പിന്തുണയോടെയായിരുന്നു എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയിരുന്നത്.
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സിപിഐ സ്വതന്ത്രന്‍ സതീഷ് കേശവന്‍ ഒപ്പിട്ടതോടെയാണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. അവസാനത്തെ ഒരു വര്‍ഷം സിപിഐയ്ക്ക് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ധാരണ ലംഘിച്ചതാണ് സിപിഐയെ പ്രകോപിപ്പിച്ചത്.
13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും അംഗങ്ങളാണുണ്ടായിരുന്നത്. ഇതിനിടെ സിപിഐ അംഗം യുഡിഎഫിന് ഒപ്പം ചേര്‍ന്നതോടെ പുതിയ പ്രസിഡന്റിനെ യുഡിഎഫ് നേതൃത്വം തീരുമാനിക്കും. വൈസ് പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷം രാജി വയ്ക്കാത്ത പക്ഷം വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസം കൊണ്ട് വരുവാനാണ് യുഡിഎഫ് തീരുമാനം. സതീഷ് കേശവനെ യുഡിഎഫ് വിലക്കെടുക്കുകയായിരുന്നു പുറത്തായ പ്രസിഡന്റ സിനോജ് ജോസിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here