‘ പുറത്താക്കിയ നടപടി അംഗീകരിക്കില്ല’: സുഭാഷ് വാസു

ബിഡിജെഎസിൽ നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് സുഭാഷ് വാസു. 27ന് താൻ സംസ്ഥാന കമ്മറ്റി വിളിച്ചിട്ടുണ്ട്. വ്യാജ ഒപ്പെങ്കിൽ ഉത്തരവാദിത്തം ബാങ്കിനാണെന്നും ആരോപണം ഗൗരവമായെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിൽ വിളിച്ചുകൂട്ടാനുള്ള അവകാശം തുഷാറിനില്ല. അങ്ങനെ ചേർന്ന കൗൺസിലിന്റെ തീരുമാനം അംഗീകരിക്കില്ല. താനാണ് കൗൺസിൽ വിളിച്ച് ചേർക്കേണ്ടത്. വരും ദിവസങ്ങളിൽ ചേരുന്ന യോഗങ്ങൾ ശേഷം മാത്രമേ ഇനി സംസാരിക്കൂ.
Read Also: സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി; സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം
തുഷാറിന്റെ കൈയിലുള്ള കോടികളുടെ കണക്ക് ചോദിക്കുമ്പോൾ തനിക്കെതിരെ ആരോപണങ്ങളുന്നയിക്കുകയാണ്. വാ തുറന്നാൽ സത്യവിരുദ്ധമായ കാര്യങ്ങളാണ് തുഷാർ പറയുന്നതെന്ന് സുഭാഷ് വാസു പറഞ്ഞു.
വിമത നീക്കം നടത്തിയതിനാലാണ് സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് എന്നാണ് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളെ അറിയിച്ചത്. പാർട്ടി സംസ്ഥാന കൗൺസിലിന്റെതാണ് തീരുമാനം. സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജി വയ്ക്കാനും കൗൺസിൽ സുഭാഷ് വാസുവിനോട് ആവശ്യപ്പെട്ടു.
സുഭാഷ് വാസു വിശദീകരണം തന്നിട്ടില്ലെന്നും അഞ്ച് കോടിയോളം രൂപ തന്റെ കള്ളഒപ്പിട്ടാണ് ലോൺ എടുത്തിരിക്കുന്നതെന്നും തുഷാർ പറഞ്ഞു. മൈക്രോ ഫിനാൻസ് തട്ടിപ്പിന്റെ കണക്കുകൾ എടുത്തുകൊണ്ടിരിക്കുകയാണ്. ജപ്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ചാണ് സാമ്പത്തിക ക്രമക്കേട് നടത്തിയിരിക്കുന്നത്.
subhash vasu, bdjs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here