Advertisement

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദം:മന്ത്രി ശിവന്‍കുട്ടിയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം; നേമത്തെ ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

4 hours ago
2 minutes Read
bjp protest against v sivankutty

ഭാരതാംബ ചിത്ര വിവാദത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനം. ബിജെപിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ നേമത്തെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് പുഷ്പാര്‍ച്ചന നടത്തി. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബിജെപി മാര്‍ച്ചിന് പിന്നാലെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നേമത്ത് മന്ത്രിയ്ക്ക് പിന്തുണയുമായി പ്രകടനം നടത്തി. വി ശിവന്‍കുട്ടിയുടെ വലിയ ഫ്‌ലക്‌സുമായിട്ടായിരുന്നു പ്രകടനം. (bjp protest against v sivankutty)

പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നേമത്തെ ഓഫിസില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരുമായി ബിജെപി പ്രവര്‍ത്തകര്‍ നേരിട്ട് ഏറ്റുമുട്ടിയെന്നും പ്രകോപനമുണ്ടാക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read Also: ഷാരൂഖ് ഖാന്റെ വീട്ടിൽ മുംബൈ കോർപ്പറേഷന്റെ പരിശോധന; നടപടി തീരസംരക്ഷണ നിയമം ലംഘിച്ചെന്ന പരാതിയിൽ

കോഴിക്കോട് എത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ ബിജെപിയുടെ ശക്തമായ പ്രതിഷേധമാണ് ഇന്നുണ്ടായത്. ബിജെപി പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധവുമായി ബിജെപിയും യുവമോര്‍ച്ചയുമെത്തി. തടയാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടിയെത്തിയതോടെ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധവുമായി ബിജെപി ജില്ലാ നേതാക്കള്‍ രംഗത്തെത്തി. പിന്നെ പോലീസുമായി വാക്കു തര്‍ക്കം.തൊട്ടുപിന്നാലെ മന്ത്രിയുടെ പരിപാടി നടക്കുന്ന സ്‌കൂളിനു മുന്നിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

Story Highlights : bjp protest against v sivankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top