ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ജില്ലാ കളക്ടര്‍ വിലയിരുത്തി
എറണാകുളം ജില്ലയിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ജില്ലാ കളക്ടര്‍ വിലയിരുത്തി. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ആകെ 202 പ്രവര്‍ത്തികളാണുള്ളത്.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിന് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടമായി 36 പ്രവര്‍ത്തികളാണ് ആരംഭിച്ചിരുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വിവേകാനന്ദ തോട്ടില്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്. കാരിക്കാമുറി പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്.
പാരഡൈസ് റോഡിലെ കാനയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. സുഭാഷ് ചന്ദ്ര ബോസ് റോഡില്‍ നിന്നും ആരംഭിക്കുന്ന 720 മീറ്റര്‍ നീളമുള്ള കാനയിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കു ന്നതിനായി 260 മീറ്റര്‍ കാന പുതുതായി നിര്‍മിക്കുന്ന പ്രവര്‍ത്തികളും ആരംഭിച്ചിട്ടുണ്ട്. 61.85 ലക്ഷം രൂപ മുടക്കിയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകു മെന്നാണ് പ്രതീക്ഷ.
പനമ്പിള്ളി നഗര്‍ അവന്യൂറോഡില്‍ ഇരുവശങ്ങളിലുമായി 600 മീറ്റര്‍ കാനയിലെ നീരൊഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തികളും ആരംഭിച്ചിട്ടുണ്ട്. ആഴം വര്‍ധിപ്പിച്ച് തടസങ്ങള്‍ നീക്കി വെള്ളക്കെട്ട് പരിഹരിക്കും. ജിസിഡിഎയുടെ മേല്‍നോട്ടത്തില്‍ 28 ലക്ഷം രൂപ മുടക്കിയുള്ള രണ്ട് പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്ക് ആശ്വാസമാകും. കാരണക്കോടം തോടിന്റെ കലൂര്‍ സ്റ്റേഡിയം മുതലുള്ള ഭാഗങ്ങളിലും പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
Story Highlights: operation break through, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here