എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വെടിക്കെട്ട്; അപകട സാധ്യത കൂടുതലെന്ന് ഹൈക്കോടതി

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുമ്പോഴുള്ള അപകട സാധ്യത കൂടുതലെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുമ്പോൾ കൃത്യമായ അകലം പാലിക്കാൻ സാധിക്കില്ല. പഴയ പോലുള്ള വെടിക്കെട്ടല്ല ഇപ്പോൾ നടക്കുന്നത്. വെടികെട്ട് തുടങ്ങുന്ന സ്ഥലവും അവസാനിക്കുന്ന സ്ഥലവും അപേക്ഷയിൽ അടയാളപെടുത്തിയിട്ടില്ല. തൊട്ടടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും കോടതി പറഞ്ഞു.
പെട്രോൾ പമ്പ്, സ്‌കൂൾ എന്നിവയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജില്ലാ കളക്ടർ എസ് സുഹാസ് നേരത്തേ അപേക്ഷ തള്ളിയത്. ഇതിനെതിരെയായിരുന്നു ക്ഷേത്ര ഭരണ സമിതിയുടെ ഹർജി. നടക്കാവിലെ അപകടവും കോടതി എടുത്ത് ചോദിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്ന് പറഞ്ഞിട്ടും അപകടം ഉണ്ടായില്ലേയെന്ന് കോടതി.
നടക്കാവിൽ അബദ്ധം കാണിച്ചുവെന്നതുകൊണ്ട് അങ്ങനെ ഇവിടെ സംഭവിക്കണം എന്നില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ വെറും 30 മീറ്റർ അകലം മാത്രമേ എറണാകുളം ശിവക്ഷേത്രത്തിൽ നിന്ന് പെട്രോൾ പമ്പിലേക്കുള്ളൂ എന്ന് കോടതി വ്യക്തമാക്കി. പെട്രോൾ പമ്പും സ്‌കൂളും കാലാകാലങ്ങളായി അവിടെ തന്നെയുള്ളതാണെന്ന് ക്ഷേത്രക്കമ്മിറ്റി വാദിച്ചു. വെടിക്കെട്ടും വെടിവഴിപാടും ഒന്നല്ലെന്ന് പറഞ്ഞ കോടതി, ഇവ തമ്മിൽ വ്യത്യാസമുണ്ടെന്ന് വിശദീകരിച്ചു.
വെടിക്കെട്ടിന് 2.8 കോടി രൂപയുടെ ഇൻഷുറൻസ് ഉണ്ടെന്ന് ഹർജിക്കാർ വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം ഹർജി വീണ്ടും കോടതി പരിഗണിക്കും.
ernakulathappan temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here