‘സിഎജി റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് എന്നുമുതലാണ് പവിത്രമായി കാണാന്‍ തുടങ്ങിയത്’: കാനം രാജേന്ദ്രന്‍
![](https://www.twentyfournews.com/wp-content/uploads/2020/02/Untitled-2020-02-13T122405.828.jpg?x93056)
ഡിജിപിക്കെതിരായ സിഎജി കണ്ടെത്തലുകള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ‘ സിഎജി കണ്ടെത്തലുകള്‍ സ്വാഭാവികമായ നടപടികളിലൂടെ കടന്നുപോകണം. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമ്പോള്‍ ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാനാകും. സിഎജി റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് എന്നുമുതലാണ് പവിത്രമായി കാണാന്‍ തുടങ്ങിയതെന്നും’ കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് ചോദിച്ചു.
അതേസമയം, വിഷയത്തില്‍ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. തന്റെ പിആര്‍ വിഭാഗം പ്രതികരണം അറിയിക്കുമെന്ന് ബെഹ്റ വ്യക്തമാക്കി. ബെഹ്റയെ പ്രതിക്കൂട്ടിലാക്കി ഇന്നലെയാണ് വ്യാപക ക്രമക്കേടുകള്‍ ചൂണ്ടികാണിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുകയില്‍ നിന്ന് 2.81 കോടി സംസ്ഥാന പൊലീസ് മേധാവി വകമാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു.
ഉപകരണങ്ങള്‍ വങ്ങുന്നതില്‍ സ്റ്റോര്‍ പര്‍ച്ചൈസ് മാനുവല്‍ പൊലീസ് വകുപ്പ് ലംഘിച്ചുവെന്നും പൊലീസിന് കാര്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം സ്പെഷ്യല്‍ ആംമ്ഡ് ബറ്റാലിയനില്‍ ഉപയോഗയോഗ്യമായ ആയുധങ്ങളുടെയും മറ്റും എണ്ണത്തില്‍ കുറവ് കണ്ടെത്തിയതായും നിയമസഭയുടെ മേശപ്പറുത്തുവച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു
Story Highlights- Kanam Rajendran, dismisses, CAG’s findings, against DGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here