കൊറോണ വൈറസ്; കേരളത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പഠിക്കാന്‍ തെലുങ്കാന സംഘം എത്തി

കൊറോണ വൈറസിനെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധിച്ച രീതികള്‍ മനസിലാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ സംഘം കേരളം സന്ദര്‍ശിച്ചു. കേരളത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാന്‍ തെലുങ്കാന സര്‍ക്കാരിന്റെ 12 അംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചതെന്ന് സംഘത്തോട് വിശദീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
വൈറസുകളെ പ്രതിരോധിക്കുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ബിബിസിയില്‍ പോലും ചര്‍ച്ചയായിരുന്നു. വര്‍ക്ക് ലൈഫ് ഇന്ത്യ എന്ന ചര്‍ച്ചയിലാണ് കൊറോണ വൈറസിനെ ചെറുക്കാനായി കേരളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കപ്പെട്ടത്. ബിബിസി അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ നേരിടാന്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കേരളത്തില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിപ്പയും സിക്കയും പോലുള്ള വൈറസുകളെ കേരളം നേരിട്ടു. ഇതില്‍ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു അവതാരക ദേവിന ഗുപ്തയുടെ ചോദ്യം. ആരോഗ്യ രംഗത്ത് വികസിച്ച സംസ്ഥാനമാണ് കേരളമെന്ന് ഡോ. ഷഹീദ് ജമാല്‍ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
Story Highlights: coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here