കെഎസ്ആര്‍ടിസി മിന്നല്‍ സമരം: ഉടന്‍ നടപടിയില്ല, അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം: ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി മിന്നല്‍ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് ലഭിക്കും. ബസ് റോഡില്‍ നിര്‍ത്തിയിട്ടത് ശരിയായില്ല. സമരത്തിനിടെ യാത്രക്കാരന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. ബസ് ഓഫീസിലെത്തിച്ച് ജീവനക്കാര്‍ക്ക് സമരം നടത്താമായിരുന്നു.
നിയമം ലംഘിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും. എസ്മയോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടികള്‍ തീരുമാനിക്കാനാവില്ല. പിന്നീട് പുനരന്വേഷണത്തിന് പ്രസക്തിയില്ലാതാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തൊഴിലാളി യൂണിയനുകള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഒരു തൊഴിലാളി സംഘടനയും ആഹ്വാനം ചെയ്യാതെയാണ് സ്വമേധയാ സമരത്തിനിറങ്ങിയത്. ആദ്യം റോഡിന്റെ വശത്താണ് വണ്ടികള്‍ പാര്‍ക്ക് ചെയ്തത്. പിന്നീട് ദൂരദേശത്തുനിന്നുള്ള ബസുകള്‍ കൂടി വന്നപ്പോഴാണ് ഗതാഗതക്കുരുക്കുണ്ടായത്.
ആര്‍ടിഒയുടെയും കളക്ടറുടെയും റിപ്പോര്‍ട്ട് പ്രകാരം മന്ത്രിയുടെ നീക്കം ഡ്രൈവറുടെയും കണ്ടക്ടറുടെയും ഒക്കെ ലൈസന്‍സ് റദ്ദാക്കാനാണെങ്കില്‍ ഇവരൊക്കെ തന്നെ വാഹനം ഓടിക്കേണ്ടി വരും. നിലപാടില്‍ ഉറച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ടിഇയു- എഐടിയുസി ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here