പാലാരിവട്ടം മേല്‍പാലം അഴിമതി ; വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് റിപ്പോര്‍ട്ട്
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് റിപ്പോര്‍ട്ട്. മുന്‍ മന്ത്രിയെ അഞ്ചാംപ്രതിയാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുതിയായി മൂന്ന് ഉദ്യോഗസ്ഥരെ കൂടി കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് തുടരുകയാണ്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ക്രൈബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് അദ്ദേഹത്തിന്റെ ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീട്ടില്‍ റെയ്ഡിന് എത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ വീടുകള്‍ പരിശോധിക്കുന്നതിന് വേണ്ടി മൂവാറ്റുപുഴ കോടതിയില്‍ നിന്ന് വിജിലന്‍സ് സെര്‍ച്ച് വാറന്റ് വാങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റെയ്ഡ് നടത്തുമ്പോള്‍ ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലായിരുന്നു. കിറ്റ്‌കോ ചീഫ് ഡിസൈനര്‍ നിഷ തങ്കച്ചി, സ് എന്‍ജിനിയര്‍ ഷാലിമാര്‍, പാലം ഡിസൈന്‍ ചെയ്ത നാഗേഷ് കണ്‍സട്ടന്‍സി സിസൈനര്‍ മഞ്ജുനാഥ് എനിവരെയണ് പ്രതി ചേര്‍ത്തത്.
പാലം പണിത നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സിന്റെ എം ഡി സുമീത് ഗോയല്‍, കിറ്റ്‌കോയുടെ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് നേരത്തെ അറസ്‌റ് ചെയ്തിരുന്നു. മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടിഒ സൂരജിന്റെ മൊഴി എടുത്തതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കാനുള്ള തീരുമാനം വിജിലന്‍സ് എടുത്തത്.
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതെന്നും താന്‍ മാത്രം എടുത്ത തീരുമാനമല്ല അതെന്നും ടിഒ സൂരജ് മൊഴി നല്‍കിയിരുന്നു. കേസില്‍ തന്നെ പ്രതി ചേര്‍ത്താല്‍ അതില്‍ മന്ത്രികൂടി ഭാഗമാണ് എന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലം നിര്‍മാണത്തിന് കരാറുകാരന് മുന്‍കൂറായി എട്ട് കോടി നല്‍കിയെന്നാണ് കേസ്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു.
Story Highlights- Palarivattom over bridge scam, Vigilance report , ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here