ആറാം കൊവിഡ് ടെസ്റ്റ് നെഗറ്റീവ്; ഗായിക കനികാ കപൂർ ആശുപത്രി വിട്ടു

ആറാമത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ബോളിവുഡ് ഗായിക കനികാ കപൂർ ആശുപത്രി വിട്ടു. ഗായിക ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും. ലഖ്‌നൗ പൊലീസ് ഗായികയുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചിട്ടും അത് സാരമാക്കാത്തെ പാർട്ടികളിലും മറ്റും പങ്കെടുത്തതിനാണ് കേസ്. കനികയുടെ അഞ്ചാം പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.
നാലാമത്തെ കൊവിഡ് ടെസ്റ്റും പോസിറ്റീവായതിനെ തുടർന്ന് വികാരനിർഭരമായ കുറിപ്പ് കനിക സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. അടുത്തഫലം നെഗറ്റീവായിരുന്നെങ്കിലെന്ന് അവർ കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം 20നാണ് കൊവിഡ് സ്ഥിരീകരിച്ച ഗായികയെ ലഖ്നൗവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Also: ഗായിക കനികാ കപൂറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
അതിനിടെ കനികാ കപൂറിനെതിരേ ആശുപത്രിയധികൃതർ രംഗത്തെത്തിയിരുന്നു. കനിക ഒരു രോഗിയെപോലെ പെരുമാറണമെന്നും താരജാട ഒഴിവാക്കണമെന്നുമാണ് ഗായിക ചികിത്സയിൽ കഴിയുന്ന ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സയൻസ് അധികൃതർ പറഞ്ഞത്.
മാർച്ച് ഒൻപതാം തിയതി ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ഇവർ നിരീക്ഷണത്തിൽ കഴിയാതെ പാർട്ടികളിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇവർ പാർട്ടികളിൽ പങ്കെടുത്തിനെ തുടർന്ന് കനികയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും നിരീക്ഷണത്തിലായി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലും കനിക സഹകരിച്ചിരുന്നില്ല.
singer kanika kapoor, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here