അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചികിത്സയ്ക്ക് കേരളത്തില്‍ എത്തുന്നതിന് അവസരമുണ്ട്; ആര്‍ക്കും കേരളത്തില്‍ ചികിത്സ നിഷേധിക്കില്ല; നിലപാട് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി
കാസര്‍ഗോഡ് നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടക ചികിത്സ നിഷേധിക്കുമ്പോഴും അയല്‍ സംസ്ഥാനങ്ങളോടുള്ള കേരളത്തിന്റെ നിലപാട് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ആളുകള്‍ക്ക് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്താനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. കര്‍ണാടകത്തിന്റെ ബൈരക്കുപ്പ, മച്ചൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കില്‍ നിന്നുമുള്ളവരാണ് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നത്. ബൈരക്കുപ്പിയില്‍നിന്നും 29 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് 44 പേരാണ് ചികിത്സയ്ക്ക് വന്നത്. കേരളത്തിന്റെ നിലപാട് ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കര്‍ണാടകത്തിലെ ആശുപത്രികളിലേക്ക് കൊവിഡ് ബാധയില്ലാത്ത രോഗികളുമായി ആംബുലന്‍സ് കടത്തിവിടാന്‍ അനുവാദമായിട്ടുണ്ട്. തലപ്പാടി ചെക്ക്‌പോസ്റ്റില്‍ കര്‍ണാടകത്തിന്റെ മെഡിക്കല്‍ ടീം ഉണ്ടാകും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നത് എന്ന് നിശ്ചയിച്ച് അനുവാദം നല്‍കാമെന്നാണ് കര്‍ണാടകം അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here