സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റിന് 750 രൂപയുടെ മൂല്യം പോലും ഇല്ലെന്ന് കെ സുരേന്ദ്രന്‍
റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിന് 750 രൂപയുടെ മൂല്യം പോലും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭക്ഷ്യകിറ്റ് തട്ടിപ്പാണെന്നും രാവിലെ മുതല്‍ കിറ്റ് വാങ്ങാനെത്തിയ പലരും കിറ്റ് കിട്ടാതെ തിരിച്ച് പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കമ്മ്യൂണിറ്റി കിച്ചന്‍ പലയിടത്തും ജനതാ കിച്ചനായി മാറ്റിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ചിലര്‍ നീച രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ ചിലര്‍ അന്ധമായ കേന്ദ്ര സര്‍ക്കാര്‍ വിരോധം പ്രചരിപ്പിക്കുന്നു. പ്രളയ സമയത്ത് കേരളത്തിന് കിട്ടിയ 2000 കോടി ഇതുവരെയും ഉപയോഗിച്ചിട്ടില്ല. തൊഴില്‍ ഉറപ്പ് പദ്ധതിക്കായി 238 കോടി മുന്‍കൂറായി സംസ്ഥാനത്തിന് നല്‍കി . സംസ്ഥാന സര്‍ക്കാര്‍ ചെലവ് കൂട്ടുന്നത് കേന്ദ്രസര്‍ക്കാറിന്റെ കുറ്റമല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള പണം ചെലവഴിക്കാന്‍ തയാറാകണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വെട്ടികുറയ്ക്കണം, അനാവശ്യ ക്യാബിനറ്റ് പദവികള്‍ കുറക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Story highlights- k Surendran,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here