സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിക്കും; ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി

സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 20 ന് ശേഷം മാത്രമായിരിക്കും ഇളവുകള്‍ ഏര്‍പ്പെടുത്തുക. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു നിയന്ത്രണങ്ങള്‍ സംസ്ഥാനം പൂര്‍ണമായ തോതില്‍ തന്നെ അംഗീകരിച്ച് നടപ്പാക്കുകയാണ്. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, മലപ്പുറം തിരുവനന്തപുരം പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട് സ്‌പോട്ടുകളായി കണക്കാക്കിയിട്ടുളളത്. കൊവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാല്‍ കാസര്‍ഗോഡ് 61 പേരും, കണ്ണൂര്‍ 45 പേരും, മലപ്പുറത്ത് ഒന്‍പത് പേരുമാണുള്ളത്. ഈ മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ്. ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലെന്ന് അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നാല് ജില്ലകളിലും ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരും. മേയ് മൂന്നുവരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈ നാല് ജില്ലകളില്‍ കര്‍ശനമായി തുടരും. ഇതില്‍ കോഴിക്കോട് കൂടി ഉള്‍പ്പെടുത്തുന്നതിന് മറ്റു പ്രശ്‌നങ്ങളില്ല. ഹോട്ട്‌സ്‌പോട്ടായി കണക്കാക്കിയ ചില ജില്ലകള്‍ ഒഴിവാക്കുന്നതിന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലകളെ നാലായി തിരിച്ചിരിക്കുന്നത് ഇങ്ങനെ
1. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍
2. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍
3. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകള്‍
4. കോട്ടയം, ഇടുക്കി ജില്ലകള്‍
(സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ ശുപാര്‍ശകള്‍)
Read More: കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരും
Read More: പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ തുടരും
Read More: കോട്ടയം, ഇടുക്കി ജില്ലകളില്‍ സാധാരണ ജീവിതം അനുവദിക്കും; ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here