എറണാകുളം ജില്ലയില്‍ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത് 156 പേരെ
എറണാകുളം ജില്ലയില്‍ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത് 156 പേരെയെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 43 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 811 ആയി. ഇതില്‍ 442 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 369 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
ഇന്ന് പുതുതായി ആറ് പേരെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് രണ്ടു പേരെയും, ആലുവ ജില്ലാ ആശുപത്രിയില്‍ ഒരാളെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമേശരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന പോസിറ്റീവ് കേസും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഏപ്രില്‍ 4 ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള എറണാകുളം സ്വദേശിയാണ് രോഗമുക്തനായി ആശുപത്രി വിട്ടത്.
ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19 ആയി. ഇന്ന് ജില്ലയില്‍ നിന്നും 24 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 57 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച 105 സാമ്പിളുകളുടേത് ഉള്‍പ്പെടെ 129 ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്.
Story Highlights: coronavirus, Eranakulam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here