കെ കെ വേണുഗോപാൽ അറ്റോർണി ജനറലായി തുടരും

നിയമവിദഗ്ധനും മലയാളിയുമായ കെ.കെ. വേണുഗോപാൽ ഒരു വർഷം കൂടി അറ്റോർണി ജനറലായി തുടരും. കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന കെ.കെ. വേണുഗോപാൽ സ്വീകരിച്ചു. മൂന്ന് വർഷത്തെ കാലാവധി ഈമാസം അവസാനിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ അഭ്യർത്ഥന നടത്തിയത്.
2017 ലാണ് കെ കെ വേണുഗോപാലിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറലായി നിയമിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു നിയമന കാലാവധി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഇരിക്കെയാണ് സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. കെ കെ വേണുഗോപാൽ ഇത് അംഗീകരിക്കുകയായിരുന്നു.
റഫാൽ ഇടപാടിൽ കെ.കെ. വേണുഗോപാലിന്റെ വാദങ്ങൾ വൻ വിവാദമുയർത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലും, ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിന് എതിരായ ഹര്‍ജികളിലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതും വേണുഗോപാലാണ്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് വേണുഗോപാലിന്റെ സ്വദേശം. ബാരിസ്റ്റര്‍ എം കെ നമ്പ്യാര്‍ ആണ് പിതാവ്.
story highlights-k k venugopal, attorney general, rafal case, CAA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here