Advertisement

തിരുവനന്തപുരത്ത് മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ കല്ലറ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി

June 13, 2020
Google News 2 minutes Read
body of the man who died three months ago Will be postmortem  today

തിരുവനന്തപുരത്ത് മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ കല്ലറ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി.പൊഴിയൂര്‍ സ്വദേശി ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സഹോദരിയുടെയും അച്ഛന്റെയും പരാതിയെ തുടര്‍ന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ ജോണിന്റെ ഭാര്യയും മക്കളും ആത്മഹത്യയാണെന്ന് പിന്നീട് ബന്ധുക്കളോട് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്.

മാര്‍ച്ച് ആറിനാണ് പൊഴിയൂരിലെ വീട്ടില്‍ വെച്ച് ജോണ്‍ മരിച്ചത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യയും മക്കളും ബസുക്കളോട് പറഞ്ഞത്. മൂന്ന് ആശുപത്രികളില്‍ കൊണ്ടു പോയെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ഏഴിന് പരുത്തിയൂര്‍ പള്ളിയിലെ സെമിത്തേരിയില്‍ മൃതദേഹം അടക്കി. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ജോണിന്റെ അച്ഛനും, സഹോദരിയും പൊലീസില്‍ പരാതി നല്‍കി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ ജോണിന്റെ ഭാര്യയും മക്കളും ആത്മഹത്യയാണെന്ന് പിന്നീട് ബന്ധുക്കളോട് മാറ്റി പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്

അച്ഛന്റെയും സഹോദരിയുടെയും പരാതിയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ പള്ളി സെമിത്തേരിയില്‍ അടക്കില്ലെന്ന കാരണത്താലാണ് വിവരം മറച്ചുവെച്ചതെന്നാണ് ജോണിന്റെ ഭാര്യയുടെയും മക്കളുടെയും മൊഴി. ഭാര്യയും മക്കളും ജോണുമായി നിരന്തരം വഴക്കിടാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. പന്ത്രണ്ട് മണിയോടെ കല്ലറ നീക്കി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ജോണിന്റെ മക്കളും സെമിത്തേരിയിലെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെടുന്നുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും നെയ്യാറ്റിന്‍കര ഡിവൈ എസ്പി അനില്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സൂപ്രണ്ട് ശശികലയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

 

Story Highlights: body of the man who died three months ago done postmortem today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here