കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ്: 11 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ കുവൈത്തില്‍ നിന്നും മൂന്ന് പേര്‍ ഖത്തറില്‍ നിന്നും മൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്നും വന്നവരാണ്. പനങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്കും അത്തോളി സ്വദേശികളായ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. മേപ്പയ്യൂര്‍ സ്വദേശി (50 വയസ്)- ജൂണ്‍ ഒന്‍പതിന് വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തി. ടാക്സിയില്‍ വീട്ടില്‍ വന്ന് നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ പേരാമ്പ്രയില്‍ എത്തിച്ച് സ്രവസാമ്പിള്‍ ശേഖരിക്കുകയും പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റുകയും ചെയ്തു.
2, 3. പനങ്ങാട് സ്വദേശികളായ ദമ്പതികള്‍ (38, 30 വയസ്)- ഡല്‍ഹി രാജധാനി എക്സ്പ്രസില്‍ ജൂണ്‍ 19 ന് കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4. ഒഞ്ചിയം സ്വദേശി (65)- ജൂണ്‍ 15 ന് ഖത്തറില്‍ നിന്നു കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 18ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
5. തലക്കുളത്തൂര്‍ സ്വദേശി (55)- ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നു കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വന്ന് വടകര കോറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി.
6. അഴിയൂര്‍ സ്വദേശി (55)- ജൂണ്‍ ഒന്‍പതിന് ഖത്തറില്‍ നിന്നു കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വന്ന് വടകര കോറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി.
7. നന്മണ്ട സ്വദേശി (55)- ജൂണ്‍ ഒന്‍പതിന് കുവൈത്തില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കോറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 16ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി.
8. ഏറാമല സ്വദേശി (24)- ജൂണ്‍ ഒന്‍പതിന് ദോഹയില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കോറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 17ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി.
9, 10, 11, 12
അത്തോളി സ്വദേശികളായ അമ്മയും (31) മൂന്ന് മക്കളും (രണ്ടും ആറും വയസുള്ള പെണ്‍കുട്ടികളും 11 വയസുള്ള ആണ്‍കുട്ടിയും)- മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബം ജൂണ്‍ 11 ന് കുവൈത്തില്‍നിന്നു വിമാനമാര്‍ഗം കോഴിക്കോട് എത്തുകയും കുടുംബനാഥന് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. ഇദ്ദേഹം സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ചികില്‍സിലായിരുന്നു. അമ്മയും കുട്ടികളും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കുടുംബനാഥന്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെ സ്രവം പരിശോധിക്കുകയും പോസിറ്റീവ് ആയതിനാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റുകയും ചെയ്തു.
പന്ത്രണ്ടുപേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഇന്ന് രോഗമുക്തി നേടിയവര്‍:
എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന നാദാപുരം (23 വയസ്), ഒഞ്ചിയം (48), മണിയൂര്‍ (46), അത്തോളി (23), ഒളവണ്ണ (54) സ്വദേശികളും മെഡിക്കല്‍ കോളജ് ാശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോറോട് (69), വളയം (60), ഓര്‍ക്കാട്ടേരി (48), ചാത്തമംഗലം (49), നൊച്ചാട് (48), ഉണ്ണികുളം (38) സ്വദേശികളുമാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 196 ഉം രോഗമുക്തി നേടിയവര്‍ 91 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 104 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 28 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 70 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നു പേര്‍ കണ്ണൂരിലും രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികള്‍, ഒരു പാലക്കാട് സ്വദേശി എന്നിവര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്.
ഇന്ന് 354 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 9980 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9992 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 9766 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 303 പേരുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.
Story Highlights: covid19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here