Advertisement

കാണികളുടെ റെക്കോർഡഡ് ആരവവും പാട്ടും; ഇംഗ്ലണ്ട്-വിൻഡീസ് പരമ്പരക്കൊരുങ്ങി സതാംപ്ടൺ

July 6, 2020
Google News 2 minutes Read
crowd england west indies

ഈ മാസം എട്ടാം തിയതിയാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കൊറോണ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം എന്ന നിലയിൽ പരമ്പരക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ആളില്ലാത്ത സ്റ്റേഡിയത്തിൽ നടത്തുന്ന മത്സരങ്ങൾ കളിക്കാർക്ക് വിരസമാവാതിരിക്കാൻ കാണികളുടെ റെക്കോർഡഡ് ആരവവും പാട്ടും കേൾപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ ഇടവേളക്ക് ശേഷം ശൂന്യമായ സ്റ്റേഡിയങ്ങളിൽ പുനരാരംഭിച്ച ഫുട്ബോൾ മത്സരങ്ങളിൽ പരീക്ഷിച്ച അതേ ആശയമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും പരീക്ഷിക്കാനൊരുങ്ങുന്നത്. ഇതിന് താരങ്ങൾ സമ്മതം മൂളിയിട്ടുണ്ട്.

Read Also: ബെൻ സ്റ്റോക്സ് നായകൻ; വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

പ്രീമിയർ ലീഗും ലാലിഗയും വീഡിയോ ഗെയിം വമ്പന്മാരായ ഇഎ സ്പോർട്സിൻ്റെ സൗണ്ട് ലൈബ്രറിയെ ആശ്രയിച്ചാണ് സ്റ്റേഡിയത്തിൽ ആരവം ഉണ്ടാക്കുന്നത്. പതിനായിരത്തിലധികം ഓഡിയോ ക്ലിപ്പുകളാണ് ഇഎ സ്പോർട്സ് പ്രീമിയർ ലീഗ്, ലാലിഗ അധികൃതർക്ക് കൈമാറിയത്. ടെലികാസ്റ്റ് ചെയ്യുമ്പോഴും ഇത്തരം സബ്ദങ്ങൾ ഉപയോഗിക്കുന്നുണ്ട്. കാർഡ്ബോർഡ് മനുഷ്യരൂപങ്ങളും ഫുട്ബോൾ മൈതാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.

ബുണ്ടസ് ലിഗയാണ് കാർഡ് ബോർഡ് മനുഷ്യ രൂപങ്ങളുടെ ആശയവുമായി രംഗത്തെത്തിയത്. ദക്ഷിണ കൊറിയയിലെ കെ-ലീഗ് ആണ് റെക്കോർഡ് ചെയ്ത ആരവങ്ങൾ ആദ്യമായി കേൾപ്പിച്ചത്. പ്രശസ്തമായ ചാന്റുകളും അവർ ഇത്തരത്തിൽ കേൾപ്പിച്ചിരുന്നു. മൈഅപ്ലോസ് എന്ന ആപ്പ് മുഖേന ആരാധകർക്ക് വീട്ടിലിരുന്ന് സ്വന്തം ശബ്ദം സ്റ്റേഡിയങ്ങളിൽ കേൾപ്പിക്കാവുന്ന സൗകര്യമാണ് ദക്ഷിണ കൊറിയൻ ബാസ്കറ്റ് ബോൾ അധികൃതർ കൈക്കൊണ്ടിരിക്കുന്നത്. തായ്‌വാനിലെ ബേസ്ബോൾ ലീഗിൽ റോബോട്ട് ഡ്രമ്മർമാരെയും ഏർപ്പാടാക്കി.

കഴിഞ്ഞ ദിവസം പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിൻ്റെ അഭാവത്തിൽ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ട് സംഘത്തെ നയിക്കുക. തനിക്ക് കുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് ജോ റൂട്ട് ആദ്യ റ്റെസ്റ്റിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത്. ആകെ മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

Story Highlights: Simulated crowd noise during Test matches england vs west indies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here