Advertisement

ബോബി അലോഷ്യസ് ഫണ്ട് ദുരുപയോഗം ചെയ്തതിന് കൂടുതൽ തെളിവുകൾ

July 15, 2020
2 minutes Read
evidence against bobby aloysius

കായികതാരം ബോബി അലോഷ്യസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്യ് ദുരുപയോഗം ചെയ്തതിന് കൂടുതൽ തെളിവുകൾ പുറത്ത്. ലണ്ടനിൽ ഉന്നത വിദ്യാഭ്യാസത്തിനയി ഫണ്ട് വാങ്ങിയ താരം സ്വകാര്യ റിക്രൂട്ട്മെൻ്റ് സ്ഥാപനം തുടങ്ങിയതിൻ്റെ രേഖകൾ ട്വൻ്റിഫോറിനു ലഭിച്ചു. യുകെ സ്റ്റഡി അഡ്‌വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേർസ്ഷ്വറിയിൽ ഇവർ ആരംഭിച്ചത്.

Read Also : ബോബി അലോഷ്യസിന് എം ശിവശങ്കറിന്റെ സഹായം; രേഖകൾ ട്വന്റിഫോറിന് ലഭിച്ചു

ബിഎസ്‌സി സ്പോർട്സ് സയൻസ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നൽകി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയക്കുന്നത്. അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ അവിടെ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുൻപ് പലതവണ ഈ ആരോപണം ഉയർന്നപ്പോഴും പലതവണ ഇതിനെ നിരാകരിച്ച് ഇവർ രംഗത്തെത്തിയിരുന്നു. എന്നാൽ, അവർ അവിടെ താമസിച്ച കമ്പനിയുടെ രജിസ്ട്രേഷൻ രേഖകൾ അടക്കമുള്ളവ ഇപ്പോൾ ട്വൻ്റിഫോറിനു ലഭിച്ചു.

രേഖകൾ പകരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സർക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു.

ഒരു റിക്രൂട്ട്മെൻ്റ് കമ്പനിയാണ് ഇവർ ആരംഭിച്ചത്. ബോബി അലോഷ്യസ് ഇതുവരെ സ്വീകരിച്ചിരുന്ന എല്ലാ നിലപാടുകളും റദ്ദ് ചെയ്യുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2003ൽ 15 ലക്ഷം രൂപയാണ് കേരള സർക്കാർ ഇവർക്ക് നൽകിയത്. കേന്ദ്ര സർക്കാർ 34 ലക്ഷം രൂപയോളം ഇവർക്ക് നൽകി. ബിഎസ്‌സി സ്പോർട്സ് സയൻസ് പൂർത്തിയാക്കി തിരികെ വന്ന് കുട്ടികൾക്ക് പരിശീലനം നൽകണമെന്നായിരുന്നു കേന്ദ്ര. സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം. ഇത് മറികടന്നാണ് ഇവർ കമ്പനി രൂപീകരിച്ചത്. ഭർത്താവിനെ പരിശീലകൻ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്.

Read Also : കായിക താരം ബോബി അലോഷ്യസിനെതിരായ അഴിമതി സ്ഥിരീകരിച്ച് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം

പിടിക്കപ്പെടുമെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ 10 വർഷത്തിനു ശേഷം ഇവർ തിരികെ എത്തുകയും ഒരു മാപ്പപേക്ഷ പോലുമില്ലാതെ സർവീസിൽ പ്രവേശിക്കുകയും ചെയ്തു. ഇവിടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ഇടപെട്ടത്. ബോബി അലോഷ്യസിൻ്റെ ഭർത്താവിൻ്റെ കുടുംബബന്ധുവും തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷ് ആണ് ശിവശങ്കരനെ പരിചയപ്പെടുത്തി ഇവർക്ക് കൊടുത്തത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ഇത് ഇല്ലാതായതിനു പിന്നിലും ശിവശങ്കരനാണ് പ്രവർത്തിച്ചത്. പിന്നീട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതും ബാഹ്യ ഇടപെടൽ മൂലം നടന്നില്ല. ഇത് അന്വേഷിക്കണമെന്ന് സ്പോർട്സ് കൗൺസിൽ രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇതും സ്വീകരിക്കപ്പെട്ടില്ല.

Story Highlights more evidence against bobby aloysius

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top