ആറ്റിങ്ങൽ കഞ്ചാവ് കടത്തിന് പിന്നിൽ വൻ റാക്കറ്റ്; കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ്

ആറ്റിങ്ങൽ കഞ്ചാവ് കടത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് എക്‌സൈസ് കണ്ടെത്തൽ. കഞ്ചാവ് സൂക്ഷിക്കാൻ മൂന്ന് ജില്ലകളിൽ ഗോഡൗൺ പ്രവർത്തിക്കുന്നുവെന്നും എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ കോരാണിയിൽ നിന്ന് 20 കോടി രൂപ വിലവരുന്ന അഞ്ഞൂറ് കിലോ കഞ്ചാവ് പിടിച്ചതിനു പിന്നാലെയാണ് എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയത്. ഹൈദരാബാദ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വലിയ തോതിൽ കഞ്ചാവെത്തുന്നുവെന്നാണ് കണ്ടെത്തൽ.
കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ് എന്ന പഞ്ചാബ് സ്വദേശിയാണ്. ഇയാൾ ഹൈദ്രാബാദ് കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നു.സ്വദേശി.കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നത് തൃശൂർ സ്വദേശി സെബുവാണ്. ഇയാളാണ് കേരളത്തിലെ ഏജന്റുമാരിൽ നിന്നും പണം പിരിച്ച് രാജു ഭായിയിലേക്ക് എത്തിക്കുന്നത്. തിരുവനന്തപുരത്തെ ഏജന്റുമാർ വടകര സ്വദേശി ആബേഷ്, ചിറയിൻകീഴ് സ്വദേശി ജയൻ എന്നിവരാണ്. പ്രതികളെല്ലാം ഒളിവിലാണെന്നും എക്‌സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഞ്ചാവുമായി അതിർത്തി കടന്നെത്തുന കണ്ടെയ്‌നർ ലോറികൾക്ക് സഹായം നൽകുന്നത് ജിതിൻ രാജ് എന്നയാളാണ്. ഇന്നലെ കഞ്ചാവ് പിടികൂടിയത് മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും എക്‌സൈസ് കണ്ടെത്തി.
അതേസമയം ഇങ്ങനെയെത്തുന്ന കഞ്ചാവ് സൂക്ഷിക്കാൻ മൂന്ന് ജില്ലകളിൽ ഗോഡൗൺ പ്രവർത്തിക്കുന്നുവെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഗോഡൗണിലാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് എക്‌സൈസ് നടത്തുന്നത്.
Story Highlights – big racket behind attingal ganja case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here