Advertisement

ഹത്‌റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്തുവന്ന ഡോക്ടറെ പുറത്താക്കി

October 21, 2020
Google News 1 minute Read

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഡ് മെഡിക്കൽ കോളജിലെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസീം മാലിക്കിനെ ജോലിയിൽ നിന്ന് ഒഴിവാക്കി. ജോലിയിൽ തുടരേണ്ട എന്നു കാണിച്ച് അലിഗഡ് മെഡിക്കൽ കോളജ് അസീം മാലിക്കിന് കത്ത് നൽകി.

ഇക്കഴിഞ്ഞ ഒക്ടോബർ 16 ന് അസീം മാലിക്കിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ ഒക്ടോബർ 20 മുതൽ ആശുപത്രിയിൽ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതർ നോട്ടീസ് അയച്ചിരുന്നു.

അതിനിടെ ഹത്‌റാസ് കേസിലെ പ്രതികളിൽ ഒരാൾക്ക് പ്രയാപൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കി സിബിഐ രംഗത്തെത്തി. സ്‌കൂൾ സർട്ടിഫിക്കറ്റിൽ നിന്നാണ് ഇക്കാര്യം സിബിഐക്ക് ബോധ്യപ്പെട്ടത്. കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ പ്രതിക്ക് പ്രായം 17 വയസും 9 മാസവുമായിരുന്നു പ്രായം. ഇയാളെ കൂടാതെ മൂന്ന് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

Story Highlights Hathras gang rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here