കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി ഇര്‍ഷാദ്

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്കി. ആകെ കൃത്യത്തില്‍ മൂന്ന് പേര് മാത്രമാണ് പങ്കാളികളായതെന്നും ഇന്നലെ കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ്.
കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് കസ്റ്റഡിയിലായി. ഇര്‍ഷാദ്, ഇസഹാഖ്, ഹസന്, ആഷിര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.
Read Also : കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍
ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തായിരുന്നു. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തെ മുസ്ലിം ലീഗ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസ് കാത്തിരിപ്പ് കേന്ദ്രവും അക്രമികള്‍ തകര്‍ത്തു.
Story Highlights – kalluravi, murder, dyfi, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here