കാര്‍ഷിക നിയമം; കോടതി ഉത്തരവ് തങ്ങളുടെ താത്പര്യത്തിന് എതിരെന്ന് കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി

കര്‍ഷക നിയമത്തില്‍ സുപ്രിം കോടതി ഉത്തരവ് തങ്ങളുടെ താത്പര്യത്തിന് എതിരെന്ന് കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി. നിലവിലെ നിയമം തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മന്ത്രി.
കോടതി ഉത്തരവിനെ മാനിക്കുന്നുവെന്നും വിദഗ്ധ സമിതി നിര്‍ദേശം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂപം നല്‍കിയത് നിഷ്പക്ഷ സമിതിക്കെന്നും കൈലാഷ് ചൗധരി. എല്ലാ കര്‍ഷകരുടെയും വിദഗ്ധരുടെയും അഭിപ്രായം കേട്ട് സമിതി റിപ്പോര്‍ട്ട് തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതിലും സമിതി രൂപീകരണത്തിലും സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവിറങ്ങി. പുതിയ നിയമങ്ങള്‍ക്ക് മുന്‍പുള്ള താങ്ങുവില സംവിധാനം നിലനിര്‍ത്തണമെന്ന് കോടതി വ്യക്തമാക്കി. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കണമെന്നും കോടതി. പുതിയ നിയമം കാരണം ഒരു കര്‍ഷകനും ഭൂമി നഷ്ടപ്പെടരുത്. നാലംഗ സമിതി പത്ത് മാസത്തിനകം ആദ്യ സിറ്റിംഗ് നടത്തണം. അസാധാരണ സ്‌റ്റേ ഉത്തരവ് സമരത്തിന്റെ ഫലമെന്ന് പ്രക്ഷോഭകര്‍ മനസിലാക്കണമെന്നും കോടതി പറഞ്ഞു.
എന്നാല്‍ കാര്‍ഷിക നിയമ ഭേദഗതി സുപ്രിം കോടതി സ്റ്റേ ചെയ്‌തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍. കോടതി നിയോഗിച്ച വിദഗ്ധ സമിതിയോട് കര്‍ഷക സംഘടനകള്‍ സഹകരിക്കില്ല. 48 ദിവസമായി തുടരുന്ന സമരത്തില്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ചത് നിയമം പിന്‍വലിക്കണമെന്ന ആവശ്യമാണ്. സമരം തുടരുമെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനകള്‍. നിയമ ഭേദഗതി സ്റ്റേ ചെയ്തതോടെ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ.
Story Highlights – farm bill, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here