ചെങ്കോട്ടയിൽ ഇരച്ചെത്തി കർഷകർ; സ്വന്തം പതാക ഉയർത്തി

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ട കീഴടക്കി കർഷകർ. ചെങ്കോട്ട കർഷക കോട്ടയാകുന്ന കാഴ്ചയാണ് കണ്ടത്. ചെങ്കോട്ടയിൽ ഇരച്ചെത്തിയ കർഷകർ സ്വന്തം പതാക ഉയർത്തി. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് സാധിച്ചില്ല. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്.
ഉച്ചയോടെയാണ് ഡൽഹി നഗരം യുദ്ധക്കളമായത്. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് പൊലീസും, പൊലീസിന്റെ വെടിയേറ്റാണ് മരണമെന്ന് കർഷകരും ആരോപിച്ചു.
അതേസമയം, ഡൽഹിയിൽ നിന്ന് ഒരു വിഭാഗം കർഷകർ പിരിഞ്ഞുപോയി തുടങ്ങി. മറ്റൊരു വിഭാഗം ഇപ്പോഴും രാജ്യതലസ്ഥാനത്ത് നിലയുറച്ചിരിക്കുകയാണ്.
Story Highlights – Farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here